തോറ്റാല്‍ 'കോന്നിയില്‍' വനവാസം ഒരുക്കാം എന്ന് പരിഹസിച്ചു; സതീശന്റെ പടയോട്ടത്തില്‍ മലക്കംമറിഞ്ഞ് ജനീഷ് കുമാര്‍; കോന്നിയുടെ വന സൗന്ദര്യം പുറം ലോകത്തെ അറിയിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികരണം


തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ വനവാസത്തിന് കോന്നിയിലേക്ക് ക്ഷണിച്ച മുന്‍ നിലപാട് മാറ്റി കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ. കോന്നിയുടെ വനസൗന്ദര്യം പുറം ലോകത്തെ അറിയിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ജനീഷ് കുമാര്‍ പറഞ്ഞു. സതീശന് വനവാസത്തിന് പറ്റിയ കാടുകള്‍ കോന്നിയില്‍ ഉണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് വേളയില്‍ ജനീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയമുണ്ടാകുകയും മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുക്കുകയും ചെയ്തതോടെയാണ് ജനീഷ് കുമാര്‍ നിലപാട് മാറ്റിയത്.

ശ്രീരാമചന്ദ്രന്റെ വനവാസകാലത്തെ സ്മരണകളുറങ്ങുന്ന മണ്ണാണ് കോന്നിയെന്നും അവിടെ വനവാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നുമായിരുന്നു എംഎല്‍എ കെ യു ജനീഷ് കുമാര്‍ പറഞ്ഞിരുന്നത്. ജില്ലയിലെ അഞ്ച് സീറ്റുകളും യുഡിഎഫ് നേടുമെന്ന പ്രതിപക്ഷ നേതാവിന്റെ അവകാശവാദം വെറും സ്വപ്നം മാത്രമാണെന്നും, തോല്‍വിക്ക് പിന്നാലെ സതീശന് വനവാസത്തിനായി കോന്നിയിലേക്ക് വരാമെന്നും ജനീഷ് കുമാര്‍ ഫേസ്ബുക്കിലൂടെ പരിഹസിച്ചിരുന്നു. ശ്രീരാമചന്ദ്രന്റെ വനവാസകാലത്തെ സ്മരണകളുറങ്ങുന്ന മണ്ണാണ് കോന്നിയെന്നും അവിടെ വനവാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും എംഎല്‍എ കുറിച്ചു. ശ്രീരാമനൊപ്പം ലക്ഷ്മണന്‍ പോയതുപോലെ, കൂട്ടിന് എറണാകുളം ഡിസിസി പ്രസിഡന്റിനെയും അങ്ങേയ്ക്ക് ഒപ്പം കൂട്ടാവുന്നതാണെന്നായിരുന്നു പരിഹാസം. പത്തനംതിട്ട ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി വി ഡി സതീശന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയതായിരുന്നു കോന്നി എംഎല്‍എ.

ജില്ലയിലെ അഞ്ച് സീറ്റുകളും യുഡിഎഫ് നേടുമെന്ന പ്രതിപക്ഷ നേതാവിന്റെ അവകാശവാദം വെറും സ്വപ്നം മാത്രമാണെന്നും, തോല്‍വിക്ക് പിന്നാലെ സതീശന് വനവാസത്തിനായി കോന്നിയിലേക്ക് വരാമെന്നുമാണ് ജനീഷ് കുമാര്‍ ഫേസ്ബുക്കിലൂടെ പരിഹസിച്ചത്. മെയ് നാലോടെ യുഡിഎഫിന്റെ അവകാശവാദങ്ങള്‍ പൊളിയുമെന്നും അന്ന് അങ്ങേയ്ക്ക് വനവാസത്തിന് വരാമെന്നുമായിരുന്നു ജനീഷ് കുമാര്‍ പരിഹസിച്ചത്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items